Friday, July 18, 2014

ക്രുത്യമായ ന്യായീകരണം നല്കാൻ കഴിയാത്ത പ്രവർത്തികൾ ഒന്നും ഒരു മനുഷ്യനു ചെയ്യാൻ കഴിയില്ല എന്ന് നിങ്ങൾ ധരിച്ച് വശാവരുത്. മനുഷ്യ മനസ്സ് ഒരു അമ്പല കാളയെപോലെ യാണു. ഒരു വിശുദ്ധ പശു. എന്നാൽ പശുവിനു അതിന്റെ തനതായ സത്വത്തിൽ നിന്നും വ്യതിചലിക്കാൻ കഴിയുമോ? അങ്ങനെ ചൈതാൽ അത് കടുവയോ, കുറുക്കനോ മറ്റോ ഒക്കെ ആകില്ലെ? അങ്ങനെ ഉള്ള ആ പശു ആരാന്റെ പറമ്പിലെ കുലക്കാറായ നേന്ദ്ര വാഴ കടിച്ചു എന്നിരിക്കട്ടെ അപ്പോൾ നമ്മൾ പറയും എന്റെ പശു അത് ചെയ്യില്ല. അതു ഞാൻ ഉണ്ടാക്കിയ ചായയും, പലഹാരങ്ങളും ബിരിയാണിയും മാത്രമേ കഴികൂ‍ൂ എന്ന്. അതുകോണ്ടാണു ഞാൻ പറയുന്നത് എന്റെ സുഹ്രുത്ത്തിനെ തെറ്റിദ്ധരിക്കരുത്. അവൻ പാവമാണു.

ഇപ്പോൾ രാത്രി മണി മൂന്നു കഴിഞ്ഞു, അരമണികൂറിലേറെ ആയി അയാൾ ഇപ്പോൾ എനിക്ക് അറിയാവുന്ന മറ്റോരു വീട്ടിൽ ഇരുന്ന് ചൂടുള്ള കാപ്പി ആറ്റികുടിക്കുകയാണു.

വൈകിയിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ്സിൽ യാത്രതിരികുമ്പോൾ ആണു ദിനേശ് വിളിച്ചത് “ എടാ നീ പീടികമുക്കിൽ ഇറങ്ങ്.. ഞാൻ ഇവിടെ ഉണ്ട്, സൂരജും വരാമെന്ന് പറഞ്ഞിട്ടുണ്ട് ” അപ്പോൾതന്നെ മനസ്സിൽ തോന്നിയതായിരുന്നു ദൈവമേ ഇന്നത്തെ കാര്യം കട്ടപ്പൊക.

മങ്ങിയ മഞ്ഞ വെളിച്ചത്തിൽ ശീതീകരിച്ച വലിയ ഹാളിൽ ആളോഴിഞ്ഞ ഒരു മൂലയിലെ മേശതിരഞ്ഞെടുത്ത് നടക്കുമ്പൊൾ ദിനേശ് പറഞ്ഞു. “സൂരജ് ഇപ്പോൾ എത്തും.” .
“എന്താടാ പതിവില്ലാതെ ഇന്ന് വീകെന്റ് അല്ലല്ലോ പിന്നെ എന്താ?” എന്ന ചോദ്യത്തിനു അവൻ കസേര വലിച്ചിട്ട് പറഞ്ഞു.“ അതൊക്കെ ഉണ്ടെടാ.. ഇന്ന് എന്റെ വക ”
മേശക്കു മുകളിൽ ഗ്ലാസ്സിൽ നിന്നും സ്ത്ഥാനം തെറ്റി പരന്ന വെള്ളത്തിൽ കോഴിയുടെ മ്രുദുല അസ്ഥികൾ കുതിർന്ന് കിടന്നിരുന്നു. അപ്പൊഴേക്കും മേശ വ്രുത്തിയാക്കൻ എത്തിയ തമിഴൻ ചെക്കൻ ചോദിച്ചു “ എന്ന സാർ .. റൊമ്പ നാളാച്ച് പാക്കലയേ”
“ഉന്നോട സാർക്ക് ഇന്നിക്ക് ലോട്ടറി അടിച്ചിറുക്ക്” പറഞ്ഞു തീർന്നതും സൂരജ് എത്തി. “ ഇന്ന് ഒഫ്ഫീസിൽ കുറച്ച് ജോലി കൂടുതൽ ഉണ്ടായിരുന്നു.. ഒരു ആസ്റ്റ്രേലിയൻ ഗുസ്റ്റ് വന്നിരുന്നു കൂടെ ഒരു മലെഷ്യക്കാരി സെക്രട്ടറിയും” കണ്ണട ഊരി മേശയിൽ വെച്ച് കണ്ണുതിരുമ്മി അവൻ പറഞ്ഞപ്പൊൾ പ്രത്യേകിച്ച് സവിശേഷതകൾ ഒന്നും ഇല്ലാത്ത ആസ്സ്റ്റ്രേലിയക്കാരനും, ഇറുകിയ ഹാല്ഫ് സ്കർട്ടും ടീഷർട്ടും ധരിച്ച ഇന്ദോനെഷ്യക്കാരി സെക്രട്ടറിയും മനസ്സിൽ തെളിഞ്ഞു.
“ സെക്ക്രട്ടറി എങ്ങനെ” ദിനേഷ് ചോദിച്ചു.
“വ്രുത്തികെട്ടവൻ മാർ .. നന്നായിക്കൂടെടാ ഇനിയെങ്കിലും. കാലം കുറെ ആയല്ലോ.. ഇതിനാണൊ എന്നെ ഈ നരകത്തിലേക്ക് വിളിച്ച് വരുത്തിയത്?”
സംസാരിച്ചും തമാശകൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല. “സമയം പത്ത് കഴിഞ്ഞു എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. സൂരജ് പരാതിപെട്ടു. ” ഓക്കെ എന്നാൽ നീ വിട്ടോ“ ഇരുവരും അവനെ യാത്രയാക്കി.

ഇനി നമ്മൾ അവിടം വിട്ട് സൂരജിന്റെ പിന്നാലെയായിരിക്കും യാത്ര ചെയ്യുക.കാരണം മറ്റവന്മാർ കഥയില്ലാത്തവരാണു.
അവിടെനിന്നും നേരെ വീട്ടിൽ എത്തിയ സൂരജ് കൈകഴുകി മേശമേൽ അടച്ചു വെച്ചിരുന്ന അഹാരം വിളമ്പി കഴിക്കുകയും മുറിയിലെ വെളിച്ചം കെടുത്തി ഉമ്മറത്തെ കസേരയിൽ വന്നിരിക്കുകയും ചൈയ്തു. ഉറക്കം വന്നിട്ട് അവിടംവിട്ട സൂരജ് എന്തിനു കസേരയിൽ വന്നിരുന്നു എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. കാലേ സമാഗതമാകിയ ദുര്യോഗം തട്ടിമാറ്റാൻ കഴിയില്ല എന്നുമാത്രമാണു ഇത്തരുണത്തിൽ എനിക്ക നിങ്ങളോട് പറയാനുള്ളത്.
അയാൾ നാലുവീട് അപ്പുറത്തുള്ള കർത്യായനിയുടെ വീട്ട്ലേക്ക് ഇരുട്ടിൽ ഇരുന്നുകൊണ്ട് ഇടക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അവരുടെ സുന്ദരിയായ മകൾ അമ്മുവിന്റെ കടാക്ഷം അയാളെ മദിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരിക്കൽ വൈകിയിട്ട് അമ്പലത്തിൽ തോഴാൻ ചെന്നപ്പോൾ തൊട്ടടുത്ത് ഈറൻ ഉടുത്തു വന്നുനിന്ന അവളുടെ നിശ്വാസം പ്രാർഥനയേക്കാൾ വലിയ ശബ്ധത്തിൽ അവന്റെ കാതുകളിൽ ഇടതടവില്ലാതെ അലച്ചു. ദീപപൃഭയാൽ ജ്വലിച്ചുനിന്ന ദേവീ വിഗ്രഹത്തിൽ അവൻ അവളെ ഇരുത്തി. അമ്മേ ദേവീ നീയേ ശരണം...
പ്രസാദം നെറ്റിയിൽ തൊട്ട് അവൾ തിരിച്ച് നടക്കുമ്പോൾ അപ്പൊളും പ്രാർത്ഥനയിൽ ആയിരുന്ന അവനെ അവൾ നോക്കിയത് ഇടത്തെ കണ്ണിന്റെ കാഴ്ച്ചവട്ടത്തിൽ അവൻ കണ്ടു. ദേവി കടാക്ഷിച്ചതിൽ ധന്യനായി സൂരജ് വീട്ടിലെക്കും.
പുറത്ത് നല്ല നിലാവെളിച്ചം അവൻ കസേരയിൽ ഇരുന്നുകൊണ്ട് കാർത്യായനിയുടെ ഓടിട്ട വീട്ടിലേക്കുതന്നെ നൊക്കി എന്തൊക്കെയോ ആലൊചിച്ച് കൂട്ടുന്നു. പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു. കസേരവിട്ട് മുറ്റത്തെ നിലാവെളിച്ചത്തിൽ നിന്ന് നോക്കാൻ തുടങ്ങി. മുണ്ട് മടക്കി കുത്തി പതുക്കെ ഒച്ചവെക്കാതെ ഒരു കള്ളനെപൊലെ പതുങ്ങി ഗേറ്റ് കടന്ന് ഇടവഴിയിലൂടെ കൂനി നടക്കുമ്പൊൾ രാത്രികാലങ്ങളിൽ ഇരതെടുന്ന പാമ്പിനെ പറ്റി അയാൾ ഓർത്തില്ല. ഇപ്പോൾ കർത്യായനിയുടെ വീട് തെളിഞ്ഞ് കാണാം. വേലിക്കരികിൽ മൂത്രം ഒഴിക്കാൻ ഇരുന്നു ചുറ്റിലും നോക്കി തലപൊക്കി വേലിക്കപ്പുറത്തെക്ക് വലിഞ്ഞു നൊക്കിയപ്പോൾ പീച്ചാം കുഴലിൽ നിന്നും പീച്ചിയ പോലെ ഇടവിട്ട് രണ്ടുതവണ മൂത്രം പോയി. വേലിചാടി വീട്ടിനടുത്ത് ചെല്ലുമ്പോൾ അയാൾ മണം പിടിച്ച് പതുങ്ങിനീങ്ങുന്ന ഒരു പൂച്ചയെ ഓർത്തു. ജനലിനടുത്ത് എത്തിയിരിക്കുന്നു സാധനം. മുന്നിൽ കണ്ട ജനൽ സാവകാശം തള്ളാൻ ശ്രമം നടത്തി പരാജയപ്പെട്ടു. വീണ്ടും തള്ളിനോക്കി. പിന്നെ വീടിനു വശത്തുകൂടെ പതുങ്ങി നടന്ന് പിന്നിൽ ചെന്നപ്പൊൾ പേരമരത്തിൽ ചാരിവെച്ചിരിക്കുന്ന ഒരു ഏണി കണ്ണിൽ പെട്ടു. കുറച്ച് നേരം അതിൽതന്നെ നോക്കിനിന്ന ശേഷം പതുക്കെ ഏണിപൊക്കി വീടിന്റെ ഓടിനോട് ചേർത്തിവെച്ചു. ഓരൊ കാലും എടുത്ത് മാറ്റിവെക്കുമ്പൊൾ കോണിവിറക്കുന്നുണ്ടായിരുന്നു. കാലിനുകീഴെ പഴകിയ ഓടുകൾ ഒച്ചവെക്കാതെ ഞരങ്ങി. അമ്മുവിന്റെ മുറി ഏതായിരിക്കും?. ഇത് അടുക്കള അപ്പുറം ഇടനാഴി അതിനോട്ചേർന്ന് ഒറ്റമുറി. ഓടിട്ട വീടിന്റെ സ്കെച്ച് അവന്റെ ഉള്ളിൽ തെളിയുകയായിരുന്നു. അവൾ കിടക്കുന്നത് മുറിയിലായിരിക്കണം കാർത്യായനി ഇടനാഴിയിലും.
ഒന്ന് കാണണം അത്രയെ ഉള്ളൂ കെട്ടൊ. നിങ്ങളാരും അനാവശ്യമായി ചിന്തിച്ച് ആ സാധുവിനെ ഒരു ക്രിമിനൽ ആക്കരുത്.
അതുകോണ്ടാണു ഞാൻ നേരത്തെ പറഞ്ഞത് മനുഷ്യമനസ്സ് മൂക്കുകയർ ഇടാത്ത ഒരു അമ്പലക്കാളയെ പോലെയാണെന്ന്.
വിറക്കുന്ന കാലുകൾക്കടിയിൽ ഓടിനുതീരെ ബലമില്ലെന്ന് അവൻ തൊന്നാന്തുടങ്ങി . ഇടത്തെകാൽ ചെരിച്ച് വെച്ച് കൈരണ്ടും ഓടുകളിൽ അള്ളി വലത്തെകാൽ മുന്നൊട്ടാഞ്ഞപ്പോൾ പിന്നിലെ കാലിനടിയിൽ ഒരു പൊട്ടൽ .. കാലുതാഴുന്നത് അറിയുന്നതിനുമുന്നെ അവൻ കഴുക്കോലുപൊട്ടി പകുതി അകത്തായി. “അയ്യോ” ഒള്ളിൽനിന്നും ഒരു നിലവിളി ഉയർന്നു ഒപ്പം വെളിച്ചവും തെളിഞ്ഞു. അപ്പോഴെക്കും എല്ലാം കൂടി ഒടിഞ്ഞുകുത്തി ആ സാധു കുറച്ച് ഓട്ടിൻ കഷ്ണങ്ങളും ദ്രവിച്ച അലകുകളുമായി ഇതാ കാർത്യായനിക്ക് മുന്നിൽ വന്ന് പതിച്ചിരിക്കുന്നു.
“ അല്ലാ എന്താപ്പൊ കുട്ടി ഈ നേരത്ത്, അതും ഇങ്ങനെ” കർത്ത്യായനി കൈ മുഖത്ത്കുത്തി അന്തംവിട്ടു. അമ്മു തൊട്ടടുത്ത് പേടിച്ച് കർത്യായനിയെ കെട്ടിപിടിച്ച് നില്ക്കുന്നു. അതിനേക്കാൾ ഭയന്ന് സൂരജ് അവരെ നോക്കി തലയിൽനിന്നും ഓട്ടിൻ കഷ്ണങ്ങളും അലകും കൈകൊണ്ട് പറിച്ചിടുന്നു.
സൂരജിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷെ കാർത്യായനി പേടിച്ച് വിറച്ച് വശായി നിലത്ത് കിടക്കുന്ന ആ സാധുവിനെ താങ്ങി എടുത്ത് ചുമരിനോട് ചാരി ഇരുത്തി ഇങ്ങനെ പറഞ്ഞു “അമ്മോ ഈ കുട്ടികിത് എന്താപറ്റ്യേ. നീയ് പോയി ഇത്തിരി വെള്ളം തളപ്പിച്ച് ഒരു കാപ്പിയിട്ടേ”....


Thursday, February 11, 2010

ഒരു മുത്തശ്ശി കഥ

തീരെ പരിചയമില്ലാത്ത ഏതോ ഒരു കുന്നിൻ ചെരുവിലെ ഒറ്റയടി പാതയിലൂടെ നടന്നു പോവുകയായിരുന്നു ആകാശത്ത് ചുവപ്പ്കലർന്ന മഞ്ഞ രാശി ഒരു എണ്ണ ഛായാചിത്രം പോലെതോന്നിച്ചു. സന്ധ്യയുടെ നെറ്റിയിലെ വലിയ വിസ്താരമുള്ള പൊട്ട് വല്ലാത്ത ഉദിപ്പൊടെ സദാ മുറുക്കി ത്തുപ്പി നടക്കുന്ന ജാനുവിന്ടെ മുഖം ഒർമിപ്പിക്കുന്നു. പാടത്തുനിന്നും വൈകുന്നെരം മൈലാഞ്ചിയുടെ വടി കൊണ്ട് ആടുകളെ തളിച്ച് വരുന്ന ജാനു.


ഒരുപാടുദൂരം നടന്നതിന്റെ ക്ഷീണം. തൊണ്ട വരണ്ടു തുടങ്ങിയിരിക്കുന്നു. കണ്ണുകൾ മുന്നൊട്ട് പോകുംതൊറും വളഞ്ഞും പുളഞ്ഞും പോകുന്ന പാത ചക്രവാളത്തോളം നീണ്ടിരിക്കുന്നു. കാലുകൾ നിലത്ത് ഉറക്കുന്നില്ല. പിന്നിട്ടദൂരത്തെക്കാൾ എത്രയോഇരട്ടി ഇനിയും നടക്കാനുണ്ടെന്ന് തോന്നി. ക്കാലുകൾ പൊട്ടിത്തുടങ്ങിയിട്ടുണ്ട്, ക്ഷീണവും ദാഹവുംകൊണ്ട് അവശനായി. എവിടെയെങ്കിലും ഇരുന്നെതീരൂ,കണ്ണുകൾ ഇരിക്കാൻ പറ്റിയ ഒരു കല്ല് തേടി മുന്നൊട്ട്നീങ്ങി വിയർപ്പ്പൊടിഞ മുഖത്ത് കൂടെകൂട്ടാൻ മനസ്സില്ലാത്ത സൂര്യൻ പരിഹാസ്സ്യനായി നൊക്കുന്നുണ്ട്. കുറച്ചകലെ കണ്ട കല്ല് ലക്ഷ്യം വെച്ച് കാലുകൾ വലിച്ച് വെച്ച് നീങ്ങി. രണ്ടുകൈയ്യും പിന്നിലെക്കൂന്നി കല്ലിൽ ഒരുവിധം ഇരുന്നുകൊണ്ട് നേരെമുൻപിലെ കുന്നിലെക്ക് നൊക്കി നെടുവീർപ്പിട്ടു. മുന്നൊട്ടുള്ളയാത്ര ആലൊചിക്കാൻ പൊലും കഴിയുന്നില്ല. കണ്ണുകൾ അടഞ്ഞുപൊകുന്നു. പാതിഅടഞ്ഞ കണ്ണിലൂടെ വിടർന്നു വരണ്ട ചുണ്ടുകളിലൂടെ ശ്വാസം വലിച്ച് കുന്നിന്മുകളിലേക്ക് നോക്കി ഇരുന്നു. കണ്ണുകളിൽ ഇരുട്ട് കയറി ത്തുടങ്ങി.

നിശബ്ദ്മായ കുന്നിൻ ചെരുവിലേക്ക് അതാ ഒരു വെളിച്ചം ഇറങ്ങിവരുന്നു. സൂക്ഷിച്ച് നോക്കി ശരിയാണ് .വെളിച്ചം വലുതായി വരുന്നു വളരെ വെഗത്തിൽ. അയാൾ ചുറ്റിലും കണ്ണൊടിചു. ആരെയും കാണാനില്ല. മരണത്തെ മുന്നിൽ കണ്ട വേട്ടമ്രഗത്തെ പോലെ അയാൾ വിറളിപിടിചു. നിസ്സഹായനായി നോക്കി നിൽക്കെ വെളിച്ചം അതാ തൊട്ടുമുന്നിൽ.കണ്ണുകൾ ഒന്നുകൂടി ക്കൂർപ്പിചു. അല്ല.. അത് ഒരു സ്ത്രീരൂപമാണ്. ഒരു ദീർഘനിശ്വാസത്തൊടെ ചൊദിചു.. ആരാണ്? ഞാൻ ഈ കുന്നിറ്റെ അപ്പുറത്തെ വനത്തിൽ നിന്നും വരുന്ന വനതേവതയാണ്. ഇതിലൂടെ ഞാൻ എന്നും അങ്ങുദൂരെ കാണുന്ന അരുവിയിലെക്ക് വെള്ളം കൊണ്ട്പോകാൻ വരുന്നതാണ്. ക്കണ്ണുകൾ വെട്ടി മിഴിചുകൊണ്ട് ഒരു സഗീതം പൊലെയുള്ള ഉത്തരം.

തൊട്ടടുത്തു നിൽക്കുന്ന കുറ്റിചെടിയുടെ ഒരു ഇളം തണ്ട് കിള്ളി മുഖത്തോട് ചെർത്ത് പിടിച്ച് വിരലുകൊണ്ട് മുന്നൊട്ടും പിന്നൊട്ടും തിരിപ്പിച്ചുകൊണ്ട് വനദെവത ചോദിച്ചു. നിങ്ങൾ എങ്ങിനെയാണ് ഇവിടെ എത്തിയത്?

ഒരു വ്ശത്തേക്ക് തല തിരിച്ച് ദൂരെകറുത്ത്നിൽക്കുന്ന കുന്നുകളിലെക്ക് പാതി മറഞ്ഞ സൂര്യനെ നോക്കി അയാൾ പറഞ്ഞു. എനിക്ക് അങ്ങു ദൂരെ കാണുന്ന കുന്നിന്റെ അപ്പുറത്തെക്ക് പോകണം. പക്ഷെ തീരെ വയ്യ, കാലുകൾ പൊട്ടിയിട്ടുമുണ്ട്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല.

തളിരിലയുടെ ഒരറ്റം കടിച്ച്പിടിച്ച് ഒരു നിമിഷം ആലൊചിച്ചുനിന്ന വനദെവത വലിയ വിഷമത്തൊടെ പറഞ്ഞു. എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കണമെന്ന് അറിയില്ല. നിങ്ങളെ ഇവിടെ വിട്ടിട്ട് പോകാനും കഴിയുന്നില്ല. എന്റ്റെ മാതാപിതാക്കൾ കർശനമായി പറഞ്ഞിട്ടുണ്ട് മനുഷ്യരുടെ കണ്ണിൽ പെടാതെ നടക്കണമെന്ന്. ഒന്നെങ്കിൽ അവർ എന്തെങ്കിലും വരം ചൊദിക്കും അല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോയി ജീവിതകാലം മുഴുവൻ ഞങ്ങളെ അവരുടെ വാല്ല്യെപ്പണി ചെയ്യിപ്പിക്കുമെന്ന്.

അയാളുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ ശുന്ന്യമായ ആകാശത്ത് എന്തിനൊവേണ്ടി പരതുന്നുണ്ടായിരുന്നു. വനദെവത ഇങ്ങനെപറഞ്ഞു… ശരി.. ഞാൻ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്യാം. എന്റ്റെ ചെരുപ്പ് നിങ്ങൾക്ക് തരാം. ഇതുകൊണ്ട് നിങ്ങൾക്ക് എത്തെണ്ട സ്തലം വരെ നടക്കാതെ പോവാം. അയാളുടെ കണ്ണുകളിൽ തിളക്കം. പക്ഷെ എനിക്ക് ഇവിടെനിന്നും തിരിച്ച് പൊകെണമെങ്കിൽ ഈ ചെരുപ്പ് തിരിച്ചു വെണം. മാത്രമല്ല ഈ ചെരുപ്പ് കൊണ്ട് നടക്കാതെ ഒരു സ്തലത്തെക്ക് പൊകുവാനൊ അല്ലെങ്കിൽ തിരിചു വരുവാനൊ മാത്രമെ കഴിയൂ. എതെങ്കിലും ഒരു യാത്ര നടന്നെപറ്റൂ. സൂര്യൻ ഉദിക്കുന്നതിനു മുൻപ് നിങ്ങൾ തിരിചെത്തിയിരിക്കണം അല്ലെങ്കിൽ മടക്കയാത്രയിൽ നിങ്ങൾക്ക് മരണം സംഭവിക്കും. കാലിന്റെ വലിപ്പമനുസരിച്ച് സ്വയം പാകപ്പെടാനുള്ള കഴിവുണ്ട് ഇതിന്. സമ്മതമാണൊ? മനുഷ്യരെ കാണാത്ത ആ ദേവേത ഇങ്ങനെ മൊഴിഞ്ഞു.

അയാളുടെ മുഖത്ത് പുതിയ വെളിച്ചം. സമ്മതമാണ്. എങ്ങിൽ ഞാൻ നടക്കതെ യാത്ര ചെയ്യാനുള്ള മന്ത്രം പറഞ്ഞുതരാം. യാത്ര ചെയ്യെണ്ട സ്തലം മനസ്സിൽ ഒർത്ത് ഈ മന്ത്രം ചൊല്ലുക. മധുമൊഴി അയാളുടെ കാതിൽ ആ മന്ത്രം ചൊല്ലി കൊടുത്തു. എന്നാൽ ഞാൻ ആ കാണുന്ന പാല മരത്തിന്റ്റെ മുകളിൽ കയറി ഇരിക്കാം, നിങ്ങൾ വരുന്നതുവരെ ഞാൻ അവിടെ ഇരിക്കും. വനദെവത ചെരുപ്പുകൾ രണ്ടും ഊരി അയാൾക്ക് കൊടുത്തു പാല മരത്തിനു നേരെ നടന്നു പോയി.

അയാൾ ചെരുപ്പുകൾ കാലിൽ അണിഞ്ഞു, അതിനു വല്ലാത്ത തിളക്കം. ഒരു പ്രത്ത്യെക ഊർജ്ജം അയാൾക്ക് അനുഭവപെട്ടു. കുറച്ചു നെരം ആലൊചിച്ചു നിന്ന ശേഷം നേരെ വന്ന വഴിയിലെക്ക് തിരിഞ്ഞുനിന്ന് മന്ത്രം ചൊല്ലി. നിമിഷങ്ങൾക്കകം വായുവിലെക്ക് ഒരടി പൊക്കത്തിൽ ഉയർന്നു മുന്നൊട്ട് നീങ്ങാൻ തുടങ്ങി. തണുത്ത കാറ്റ് അയാളെ തഴുകികൊണ്ടിരുന്നു. ആ പ്രദെശത്തിലൂടെ ഒരു പക്ഷിതൂവൽ വായുവിലെന്നപൊലെ ഒഴുകാൻ തുടങ്ങി. കുന്നിൻ ചരിവുകളും, പുൽമെടുകളും, അതിനുമപ്പുറത്തെ ഇളം കാറ്റിൽ നനുത്ത ഓളങ്ങൾ കൊണ്ട് ശാന്തമായി ഒഴുകുന്ന പുഴക്ക് മുകളിലൂടെയും കുറ്റിക്കാട്ടിലൂടെയും ഒരു ചിത്രശലഭമായി പറന്നു. ഒരു സ്വപ്നത്തിൽനിന്നെന്നപോലെ കണ്ണുതുറന്നപ്പൊൾ യാത്ര അവസാനിചിരിക്കുന്നു. വിശ്വസിക്കാനാവാതെ കാലിലെക്ക്നൊക്കി. ചെരുപ്പ് കാലിൽതന്നെ തിളങ്ങികിടക്കുന്നു. അത് തിരിചേൽപ്പിക്കെണ്ടകാര്യം ആലൊചിക്കാൻപൊലും പറ്റാത്തതായിരിക്കുന്നു. നിന്നനിൽപ്പിൽ തന്നെ മന്ത്രം വീണ്ടും ചൊല്ലി. പഴയപൊലെ ഉയർന്നുപറക്കാൻ തുടങ്ങി രാത്രിയുടെ യാമങ്ങളിൽ നിശബ്ദതയിൽ അയാൾ പറന്നുകൊണ്ടേയിരുന്നു കാലങ്ങളിലൂടെ , വനതെവത കാതിൽ ചൊല്ലിയ മന്ത്രം ഒരു മൂളിപാട്ടായി. പിന്നെ എപ്പൊളോ ഒരു ലഹരിയായി യാത്രയിൽ മുഴുവൻ മാറി. അങ്ങിനെ കാലങ്ങളിൽ നിന്നും കാലങ്ങളിലേക്ക് പറന്ന് അയാൾ അപ്രത്യക്ഷമായി.

സന്ധ്യക്ക് തെളിയിച്ച നിലവിളക്കിന്റെ വെളിച്ചത്തിൽ കാലും നീട്ടിഇരുന്ന് വായിലെ മുറുക്കാൻ മുറ്റത്തേക്ക് നീട്ടിത്തുപ്പി അമ്മൂമ ഒരു ദീർഘനിശ്വാസം വിട്ടു. നെറ്റിയിലെ വലിയ വിസ്താരമുള്ളപൊട്ട് ഇപ്പൊൾ ആ മുഖത്തില്ല. പകരം നെടുനീളത്തിൽ ഭസ്മം കൊണ്ട് മൂന്ന് വര. അവർക്ക് അഭിമുഖമായി ഇരിക്കുന്ന പല വലിപ്പത്തിലുള്ള അഞ്ചു കുട്ടികൾ വായും പൊളിച്ച് നിശബ്ദമായി ആ കണ്ണിലെക്ക്തന്നെ നോക്കിയിരിക്കുകയാണ്. അമ്മൂമ അടുത്തിരുന്ന ചെല്ലപ്പെട്ടി എടുത്ത് മടിയിൽ വെച്ചു. വിതൂരതയിൽ മഞ്ഞിൽ മൂടിക്കിടക്കുന്ന നെരിയ കറുത്ത കുന്നിൻന്നിരകളെ നൊക്കി കുറച്ച്നെരം അങ്ങിനെ ഇരുന്നു. പെട്ടെന്ന് നിശബ്ദതയെ ഭേതിച്ചുകൊണ്ട് ഒരാൺ കുട്ടിയുടെ ശബ്ദം.

അപ്പൊൾ ആ വനദെവത…. ചുറ്റും നിശബ്ദത. അമ്മൂമ കണ്ണുക്കൾ ദൂരെനിന്നും പറിചെടുത്ത് ആ മർക്കടന്റെ മുഖത്ത് നട്ടു. ചെറിയ നിരാശയൊടെ ചെല്ലപ്പെട്ടി തുറന്ന് ഒരു വെറ്റില എടുത്ത് തലയും വാലും നുള്ളി പെരുവിരലിന്റെ നഖം കൊണ്ട് അതിന്റെ വേര് ചുരണ്ടി തുടങ്ങി.

ചെറിയ മൌനത്തിനുശെഷം അവർ പറഞ്ഞുതുടങ്ങി വനതെവത ആ പാല മരത്തിന്റെ മുകളിൽതന്നെ അയാളെ കാത്ത് കുറെ കാലം ഇരുന്നു. പകൽ വെളിച്ചത്തിൽ അവരെ ആരും കണ്ടില്ല. രാത്രിയിൽ എന്നും അതിന്റെമുകളിൽ നിന്നും ഒരു പ്രകാശം കാണാമായിരുന്നു. അങ്ങിനെ ഇരുന്ന് ഇരുന്ന് അവർ മരിച്ചു പൊയി ഒരു യക്ഷിയായി മാറി. അതിനുശെഷം സന്ധ്യക്ക് ആവഴിക്ക് പോയവരെല്ലാം ചൊരത്തുപ്പി ചത്തു. അതുകൊണ്ടാണ് സന്ധ്യക്ക് മയിലാടും കുന്നിലെക്ക് കളിക്കാൻ പൊകരുതെന്ന് പറയുന്നത്. അമ്മൂമ ആ സമയം കൊണ്ട് വെറ്റില നൂറുതേച്ച് മൂന്ന് നാല് അടക്ക കഷ്ണം വെച്ച് മടക്കിപിടിച്ചിരുന്നു. പറഞ്ഞുതീർന്നതും അത് കടവായിലെക്ക് തള്ളിവെച്ചു. ചെല്ലപ്പെട്ടി അടച്ച് മാറ്റിവെച്ചു വിജയഭാവത്തൊടെ കുട്ടികളുടെ കണ്ണുകളിലെക്ക് നോക്കി. കുട്ടികൾ പരസ്പരം നൊക്കി നെടുവീർപ്പിട്ടു.

അമ്മൂമ : ഗുഡ് നൈറ്റ്...


ഗുണപാഠം: ഒരു കഥ കേട്ടു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും ചൊദ്യം ചൊദിക്കരുത് , അങ്ങിനെ ഒരു ചോദ്യം കൊണ്ട് ഇവിടെ എന്തുസംഭവിച്ചു? മയിലാടും കുന്നിൽ ക്കളിക്കാൻ പൊകാനുള്ള കുട്ടികളുടെ സാധ്യത ഇല്ലാതായി.